17-Surathul Israah -76-96
അദ്ധ്യായം-17
സൂറത്തുൽ ഇസ്റാഹ്
അവതരണം-മക്ക
സൂക്തങ്ങൾ-111
( 76 ) ഈ ഭൂമിയിൽ നിന്ന് താങ്കളെ പുറത്താക്കാൻ വേണ്ടി താങ്കളെ അവർ വിഷമിപ്പിക്കുമാറായിരിക്കുന്നു.
അങ്ങനെ ചെയ്താൽ താങ്കളുടെ പുറകെ
അല്പകാലം മാത്രമേ അവർ വസിക്കുകയുളളു.....
( 77 ) താങ്കളുടെ മുമ്പ് നാം അയച്ച പ്രവാചകന്മാരുടെ കാര്യത്തിൽ നാം എടുത്ത നടപടി പോലെ തന്നെയാണിത്
( ഈ നടപടിയും ).
നമ്മുടെ നടപടി ക്രമത്തിന് യാതൊരു മാറ്റവും താങ്കൾ കണ്ടെത്തുകയില്ല....
( 78 ) സൂര്യൻ ആകാശമദ്ധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ രാവ് ഇരുട്ടുന്നതു വരെയും
താങ്കൾ നിസ്കാരം നിലനിർത്തുക.
സുബഹി നിസ്ക്കാരവും
( നിലനിർത്തുക )
തീർച്ചയായും സുബഹ്
നിസ്ക്കാരം
( മലക്കുകളാൽ )
സാക്ഷ്യം വഹിക്കപ്പെടുന്നതായിരിക്കുന്നു......
( 79 ) രാത്രി കുറച്ച് സമയം ഉറക്കത്തിൽ നിന്നും ഉണർന്നു ഖുർആൻ പാരായണം ചെയ്തു കൊണ്ട്
( തഹജ്ജുദ് )
നിസ്ക്കരിക്കുക.
( നബിയെ )
താങ്കൾക്ക് അധികം ആയിട്ടുള്ളതാണ് ഇത്.
താങ്കളുടെ നാഥൻ സ്തുത്യർഹമായ ഒരു സ്ഥാനത്ത് എത്തിച്ചു തന്നേക്കാം.....
( 80 ) താങ്കൾ പ്രാർത്ഥിക്കുക.
എന്റെ നാഥാ, സത്യത്തിന്റ പ്രവേശന സ്ഥാനത്ത് എന്നെ നീ പ്രവേശിപ്പിക്കേണമോ. സത്യം പുറപ്പെടുവിക്കുന്ന സ്ഥാനത്തുനിന്ന് എന്നെ പുറപ്പെടുവിക്കുകയും ചെയ്യണമേ.
എന്നെ സഹായിക്കുന്ന ഒരു ശക്തിയെ
നിന്റെ പക്കൽ നിന്ന് എനിക്കു നൽകുകയും ചെയ്യേണമേ !
( 81 ) പറയുക.
സത്യം വന്നെത്തുകയും അസത്യം മാഞ്ഞുപോവുകയും ചെയ്തു.
അസത്യം മാഞ്ഞുപോകുന്നത് തന്നെയാണ്....
( 82 ) സത്യവിശ്വാസികൾക്ക് രോഗശമനവും
അനുഗ്രഹവും ആയ ഖുർആൻ നാം അവതരിപ്പിക്കുന്നു.
എന്നാൽ അത് അക്രമികൾക്ക് നഷ്ടയല്ലാതെ വർദ്ധിപ്പിക്കുകയില്ല.....
( 83 ) മനുഷ്യന് നാം അനുഗ്രഹം ചെയ്തു കൊടുത്താൽ അവൻ പിന്തിരിയുകയും തന്റ പാർഷ്യം കൊണ്ട് അകന്നു പോവുകയും ചെയ്യുന്നു.
തിന്മ സ്പർശിക്കുമ്പോയും അവൻ ഏറെ നിരാശനായി തീരുകയും ചെയ്യുന്നു...
( 84 ) പറയുക. എല്ലാ ഓരോരുത്തരും അവരവരുടെ മാർഗ്ഗം അനുസരിച്ച് കർമ്മം ചെയ്യുന്നു.
എന്നാൽ ആരാണ് ഏറ്റവും നേരായ മാർഗ്ഗത്തിൽ എത്തിയതെന്ന് നിങ്ങളുടെ നാഥൻ കൂടുതൽ അറിയുന്നവനാണ്....
( 85 ) ആത്മാവിനെക്കുറിച്ച് അവർ താങ്കളോട് ചോദിക്കുന്നു.
( നബിയെ )
പറയുക.
ആത്മാവ് എന്റെ നാഥന്റ കാര്യത്തിൽ പെട്ടതാണ്.
വളരെ പരിമിതമായ അറിവ് മാത്രമേ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുളളു.....
( 86 ) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ താങ്കൾക്ക് നാം നൽകിയ സന്ദേശം താങ്കളിൽ നിന്ന് നാം എടുത്തുകളയുക തന്നെ ചെയ്യുമായിരുന്നു.
പിന്നെ അത് സംബന്ധമായി നമുക്കെതിരെ ഒരു സംരക്ഷകനെ താങ്കൾ കണ്ടെത്തുകയുമില്ല....
( 87 ) താങ്കളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹം നിമിത്തമാണ്
( അങ്ങനെയൊന്നും സംഭവിക്കാതിരിക്കുന്നത് )
താങ്കൾക്ക് അവൻ നൽകിയ അനുഗ്രഹം അത്രയും വലുതാണ്....
( 88 ) താങ്കൾ പറയുക.
ഈ ഖുർആനു പകരമായി മറ്റൊന്ന് കൊണ്ടുവരാൻ മനുഷ്യരും ജിന്നുകളും എല്ലാം കൂടി സമ്മേളിക്കുകയും അവർ പരസ്പരം സഹായിക്കുകയും ചെയ്താൽ പോലും ഇതിനു തുല്യമായത് കൊണ്ടുവരാൻ അവർക്ക് സാധിക്കുകയില്ല....
( 89 ) തീർച്ചയായും നാം മനുഷ്യർക്ക് വേണ്ടി
ഈ ഖുർആനിൽ എല്ലാവിധ ഉപമകളിലും നിന്നും വിവരിച്ചിട്ടുണ്ട്.
എന്നാൽ മനുഷ്യരിൽ ഭൂരിപക്ഷവും സത്യനിഷേധത്തിന് മാത്രമാണ് സന്നദ്ധരായിട്ടുള്ളത്....
( 90 ) അവർ പറഞ്ഞു : ഞങ്ങൾക്കുവേണ്ടി നീ ഭൂമിയിൽ നിന്ന് ഒരു അരുവി പൊട്ടി ഒഴുക്കി തരുന്നതുവരെ തീർച്ചയായും ഞങ്ങൾ നിന്നെ വിശ്വസിക്കുകയില്ല ....
( 91 ) അല്ലെങ്കിൽ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടം ഉണ്ടാവുകയും, അതിനിടയിലൂടെ ധാരാളം അരുവികൾ പൊട്ടി ഒഴുക്കുകയും വേണം.....
( 92 ) അല്ലെങ്കിൽ നീ പറയാറുള്ളത് പോലെ ആകാശത്തെ ഞങ്ങളുടെ മേൽ കഷ്ണം കഷ്ണമായി തള്ളിയിടുക.
അല്ലെങ്കിൽ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങൾക്ക് അഭിമുഖമായി കൊണ്ടുവന്നു കാണിക്കുക.....
( 93 ) അല്ലെങ്കിൽ ഒരു സ്വർണ്ണ കൊട്ടാരം നിനക്ക് ഉണ്ടാവുകയോ, അതുമല്ലെങ്കിൽ നീ ആകാശത്തേക്ക് കയറുകയോ വേണം.
എന്നാൽ ഞങ്ങൾക്ക് വായിക്കാവുന്ന ഒരു പുസ്തകം നീ
( ആകാശത്തുനിന്ന് )
ഞങ്ങൾക്ക് ഇറക്കിക്കൊണ്ടു വരുവോളം
നീ ആകാശത്ത് കയറിയത് ഞങ്ങൾ തീർച്ചയായും വിശ്വസിക്കുകയില്ല.
( നബിയെ )
പറയുക.
എന്റെ നാഥൻ എത്ര പരിശുദ്ധൻ.
ഞാൻ ദൂതനായ ഒരു മനുഷ്യൻ മാത്രം അല്ലയോ?
( 94 ) മനുഷ്യർക്ക് മാർഗദർശനം വന്നപ്പോൾ അവർ വിശ്വസിക്കാതിരുന്നത് " അള്ളാഹു ഒരു മനുഷ്യനെ റസൂൽ ആക്കി അയക്കുകയോ " എന്ന അവരുടെ വാദം മൂലമാണ്...
( 95 ) പറയുക.
ഭൂമിയിൽ മലക്കുകൾ ശാന്തരായി നടക്കുന്നുണ്ടായിരുന്നെങ്കിൽ അവർക്ക് റസൂലായി ആകാശത്തുനിന്ന് നാം മലക്കിനെ തന്നെ അയക്കുമായിരുന്നു....
( 96 )( നബിയെ )
പറയുക.
എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു തന്നെ മതി.
തീർച്ചയായും അവൻ തന്റ ദാസന്മാരെക്കുറിച്ച് സൂക്ഷ്മമായി അറിയുകയും കാണുകയും ചെയ്യുന്നവനാകുന്നു.....