16-Surathu Nnahl -15-34
അധ്യായം -16
സൂറത്തു നഹ്ൽ
അവതരണം- മക്ക
സൂക്തങ്ങൾ-128
( ഞാൻ ആരംഭിക്കുന്നു )....
( 15 ) ഭൂമി നിങ്ങളെയും കൊണ്ട് ചെരിയാതിരിക്കാൻ
( വേണ്ടി )
ഉറച്ച പർവതങ്ങളെ അവനതിൽ സ്ഥാപിച്ചു.
നിങ്ങൾ നേർവഴിയിൽ എത്തിച്ചേരാൻ വേണ്ടി നദികളും വഴികളും
( അവൻ ഉണ്ടാക്കി തന്നു )....
( 16 )( കടലിൽ വഴി അറിയാൻ )
ചില അടയാളങ്ങളും
( അവൻ ഉണ്ടാക്കി )
നക്ഷത്രങ്ങൾ കൊണ്ടും അവർ വഴി
( ദിശ )കണ്ടുപിടിക്കുന്നു.....
( 17 ) അപ്പോൾ
( ഇതെല്ലാം )
സൃഷ്ടിക്കുന്നവൻ ഒന്നും സൃഷ്ടിക്കാത്തവനെ പോലെയാണോ ?
നിങ്ങൾ ചിന്തിക്കുന്നില്ലേ ?
( 18 ) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്താൻ നിങ്ങൾക്ക് ആവില്ല.
തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു..
( 19 ) നിങ്ങൾ പരസ്യമാക്കുന്നതും രഹസ്യമാക്കുന്നതും അല്ലാഹു അറിയുന്നുണ്ട്.......
( 20 ) അല്ലാഹുവിനെ കൂടാതെ അവർ ആരെ ആരാധിക്കുന്നുവോ അവർ യാതൊരു വസ്തുവിനെയും സൃഷ്ടിക്കുന്നില്ല.
അവർ സൃഷ്ടിക്കപ്പെട്ടവയാണ് താനും....
( 21 ) ജീവനില്ലാത്ത ജഡങ്ങളാണവ.
എപ്പോൾ ഉയിർത്തെഴുന്നേല്പിക്കപ്പെടുമെന്ന് അവർക്കറിയില്ല..
( 22 ) നിങ്ങളുടെ ആരാധ്യൻ ഒരേ ഒരു ആരാധ്യനാണ്.
എന്നാൽ പരലോകത്തിൽ വിശ്വസിക്കാത്തവർ ആരോ അവരുടെ ഹൃദയങ്ങൾ
( ഈ കാര്യങ്ങൾ )
നിഷേധിക്കുന്നവയാണ്.
അഹങ്കാരികൾ ആണവർ....
( 23 ) സംശയമോ ഇല്ല. രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു തീർച്ചയായും അറിയുന്നുണ്ട്.
അഹങ്കാരികളെ അവൻ ഇഷ്ടപ്പെടുകയില്ല തന്നെ.....
( 24 ) നിങ്ങളുടെ നാഥൻ എന്താണ് ഇറക്കിയത് എന്ന് അവരോട് ചോദിച്ചാൽ അവർ പറയും.
പൂർവികരുടെ കെട്ടുകഥകൾ ? എന്ന്.....
( 25 ) അതുമൂലം അന്ത്യനാളിൽ തങ്ങളുടെ പാപങ്ങൾ മുഴുവനും തങ്ങൾ വഴിതെറ്റിച്ചവരുടെ പാപങ്ങളിൽ ചിലതും അവർ വഹിക്കേണ്ടിവരും. അറിയുക.
അവർ വഹിക്കുന്ന ഭാരം എത്ര ചീത്ത...
( 26 ) തീർച്ചയായും ഇവരുടെ മുമ്പുള്ളവരും കുതന്ത്രം നടത്തിയിട്ടുണ്ട്.
എന്നാൽ അവരുടെ കെട്ടിടങ്ങളുടെ അടിത്തറ അള്ളാഹു പൊളിച്ചു.
അപ്പോൾ അതിന്റെ മേൽക്കൂര തകർന്നു വീണു.
അറിയാത്തവിധത്തിലൂടെയാണ് ശിക്ഷ അവർക്ക് വന്നെത്തിയത്....
( 27 ) പിന്നെ അന്ത്യനാളിൽ അല്ലാഹു അവരെ അപമാനിക്കും.
അവൻ ചോദിക്കും : എന്റെ പങ്കുക്കാരാണെന്ന് നിങ്ങൾ സത്യവിശ്വാസികളും ആയി തർക്കിച്ചിരുന്നവ
( കൃത്രിമ ദൈവങ്ങൾ )
എവിടെ?
ജ്ഞാനം ലഭിച്ചവർ മറുപടി പറയും : " തീർച്ചയായും ഇന്നത്തെ അപമാനവും ശിക്ഷയും സത്യനിഷേധികൾക്ക് ഉള്ളതാകുന്നു....
( 28 ) അവർ തങ്ങളോട് തന്നെ അക്രമം കാണിക്കുന്ന സ്ഥിതിയിൽ മലക്കുകൾ അവരെ മരിപ്പിക്കുന്നു.
അപ്പോൾ അവർ
( മലക്കുകൾക്ക് )
കീഴടങ്ങുന്നു.
ഞങ്ങൾ ഒരു തെറ്റും ചെയ്തിരുന്നില്ല
( എന്ന് അവർ പറയും )
അതെ, നിങ്ങൾ ചെയ്തിരുന്നതിനെപ്പറ്റി
അല്ലാഹു ശരിക്കും അറിയുന്നവനാണ്
( എന്ന് അവരോട് പറയപ്പെടും )....
( 29 ) അതിനാൽ നരകകവാടങ്ങൾ കടന്ന് സ്ഥിരമായി അവിടെ താമസിച്ചു കൊള്ളുക.
അഹങ്കാരികളുടെ സങ്കേതം എത്ര ചീത്ത....
( 30 ) നിങ്ങളുടെ നാഥൻ എന്താണ് ഇറക്കിയതെന്ന് ഭക്തിയോടെ ജീവിക്കുന്നവരോട് ചോദിക്കപ്പെട്ടു .
" ഉത്തമമായത് " എന്നവർ മറുപടി പറഞ്ഞു.
നല്ലത് ചെയ്തവർക്ക് ഈ ലോകത്ത് തന്നെ നല്ല പ്രതിഫലം ഉണ്ട്.
പരലോക ഭവനം ഉൽകൃഷ്ടമായതുമാണ്.
ഭക്തരുടെ വീട് എത്ര മഹത്തരം...
( 31 ) സ്ഥിരതാമസത്തിന്റ സ്വർഗത്തോപ്പുകൾ ആണത്.
അതിലേക്ക് അവർ പ്രവേശിക്കും.
അവയുടെ താഴ്ഭാഗത്തു കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു.
അവർക്കവിടെ ഉദ്ദേശിക്കുന്നത് എല്ലാം ലഭിക്കും.
അങ്ങനെയാണ് ഭക്തർക്ക് അല്ലാഹു പ്രതിഫലം നൽകുക...
( 32 ) സംശുദ്ധമായ നിലയിൽ മലക്കുകൾ മരിപ്പിക്കുന്നവരാണവർ .
മലക്കുകൾ അവരോട് പറയും : നിങ്ങൾക്ക് ശാന്തി ഉണ്ടാകട്ടെ.
നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിന്നതിന്റ പ്രതിഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക....
( 33 )( മരിപ്പിക്കുന്ന ) മലക്കുകളോ, അല്ലെങ്കിൽ താങ്കളുടെ നാഥന്റ ആജ്ഞ
( ശിക്ഷ )യോ വരുന്നതല്ലാതെ മറ്റെന്താണ് അവർക്ക്
( സത്യനിഷേധികൾക്ക് )
പ്രതീക്ഷിക്കാൻ ഉള്ളത് ?
ഇവരുടെ മുൻഗാമികളും ഇങ്ങനെ ചെയ്തിരുന്നു.
അല്ലാഹു അവരെ അക്രമിച്ചിട്ടില്ല. മറിച്ച് അവർ സ്വന്തത്തോട് തന്നെ അക്രമം കാണിക്കുകയായിരുന്നു....
( 34 ) അപ്പോൾ അവരുടെ കർമ്മ ദോഷങ്ങൾ അവരെ ബാധിച്ചു.
ഏതൊന്നിനെ ആണോ അവർ പരിഹസിച്ചു കൊണ്ടിരിക്കുന്നത് അത്
( ശിക്ഷ )
അവരോട് ചെന്ന് ചേരുകയുമുണ്ടായി.....